Monday, November 24, 2008

മൂല്യനിര്‍ണ്ണയം

പേരു നഷ്ടപ്പെട്ട,
മുഖങ്ങളില്ലാതെയലഞ്ഞ രാത്രികളില്‍,
വിശപ്പിന്റെ വിളിയില്‍,
കടുത്ത ജ്വരത്തില്‍
അഴിയുന്ന ചേലകള്‍
മിഴിനീരില്‍ നനഞ്ഞത്....
നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..

അന്നമായി,
മരുന്നായി,
അക്ഷരങ്ങളായി
വസ്ത്രമായി
അവ ഒരിക്കല്‍
അവനെ തേടിയെത്തും;
അതില്‍ പറ്റിപ്പിടിച്ചിരുന്ന
പിറക്കാതെപോയ ഉണ്ണികള്‍
അവനെ നോക്കിച്ചിരിക്കും;
ചിരിയിലന്ത്യം വന്ധ്യയായ
വാമഭാഗം സ്വയമെരിയും.
അവ യാത്ര തുടരും;
ദുഷിച്ചചോര
പുരളാന്‍...

മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.

5 comments:

തേജസ്വിനി said...

മൂല്യം നിര്‍ണ്ണയിക്കുന്നത്
താണ്ടിയ വഴികളും
ഉപയോഗവുമല്ല;
അക്കങ്ങള്‍, വെറും
അക്കങ്ങള്‍
മാത്രം.

Sapna Anu B.George said...

എത്ര ശരി....നല്ല കവിത

തണല്‍ said...

ആദ്യമായാണിവിടെ..
ആശംസകളോടെ..
-അക്കങ്ങളറ്റ മൂല്യങ്ങള്‍ക്ക് തിടമ്പെടുക്കുന്നവരില്‍ ഒരുവന്‍.

Unknown said...

''നനഞ്ഞ നഗ്നതയില്‍
ആസക്തിയുടെ തുഷാരബിന്ദുക്കള്‍
പുരണ്ട നോട്ടുകള്‍ വീണത്..''

മനസിലായില്ല.
ആസക്തിക്ക് മഞ്ഞിന്റെ തണുപ്പോ??
എന്റെ ആസക്തി തീ പോലെ കത്തുന്നതായിരുന്നു..
മുരളീകൃഷ്ണ.

Mahi said...

നന്നാവുന്നുണ്ട്‌