മാനത്തോളമെത്തിയ കല്‍ക്കഷ്ണം
യാത്രതീര്‍ന്ന നിമിഷാര്‍ദ്ധനേരം
ഉയരം ‘താഴ്ച‘യെന്നറിയാതെ
താഴേക്കുനോക്കിയാര്‍ത്തുചിരിച്ചു!
വിളിക്കാതെ വന്ന വിരുന്നുകാരന്റെ
ചിരി നോക്കി മാനം മുഖം കറുപ്പിച്ചു!
വെറുപ്പുപടര്‍ന്ന നീരില്‍ കുളിച്ച്
തേങ്ങിക്കരഞ്ഞ് തിരിച്ചുപോരുന്ന
കല്‍ക്കഷ്ണത്തിന് ഭൂമിയുടെ പ്രണയം
നിഷേധിക്കാന്‍ ഇനിയാവില്ല!
ഹേ ബൂമറാംഗ്, പുറപ്പെടുന്നയിടത്ത്
നീ തിരിച്ചെത്തുക! അതത്രെ പ്രണയം!
Monday, September 7, 2009
Subscribe to:
Posts (Atom)